29.6.15

മഴയുടെ ചിറകുകൾ


'പത്ത് മിനിറ്റുകള്‍ക്കുള്ളില്‍ നിറയുന്ന കൂറ്റന്‍ കോണ്‍ക്രീറ്റ് സംഭരണികള്‍ എല്ലാവര്‍ക്കും മതി. ജനപ്രതിനിധികള്‍ അവരുടെ പേരുകള്‍ വലിയ അക്ഷരങ്ങളില്‍ അതിന് മുകളില്‍ എഴുതിവെച്ച് സായുജ്യമടയുന്നു. എത്രപേരാണ് ഇതിന്‍െറ ഗുണഭോക്താക്കളെന്ന് ഞാനാലോചിക്കാറുണ്ട്. ഉത്തരം കിട്ടാറുമില്ല. ജലം അമൂല്യമാണെന്ന് പറഞ്ഞ്, എഴുതി, കൊട്ടിഘോഷിച്ച് നാമൊരുതരം ആത്മരതിയിലേക്ക് കൂപ്പുകുത്തുന്നു '  -  മഴ ചിറകുകളുടെ 'പൊരുളു തേടി' - ആർക്കിടെക്റ്റ്  പത്മശ്രീ ജി.ശങ്കർ മാധ്യമം ദിനപത്രത്തിൽ എഴുതുന്ന പംക്തി  തുടരുന്നു.

ഓണ്‍ലൈൻ വായനയ്ക്ക്  : http://www.madhyamam.com/news/360109/150629

12.6.15

കിനാശ്ശേരി സ്റ്റേറ്റ് ഓഫ് എഞ്ചിനീയറിംഗ്..!

 
പതിനായിരകണക്കിന് എഞ്ചിനീയറിംഗ് സീറ്റുകൾ ഒഴിഞ്ഞ്  കിടന്നാൽ അത് നാടിൻറെ സമ്പദ് വ്യവസ്ഥയെ തന്നെ തകർത്തേക്കുമെന്നതിനാൽ അടുത്ത വർഷം മുതൽ പ്ലസ് 2 ജയിക്കാത്തവരെയും കൂടി പ്രവേശിപ്പിക്കാൻ നിയമം കൊണ്ട് വരണം സർ. അത് പോലെ 'സംപൂജ്യർ'ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് പറയുന്ന ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ ഉടനടി മുക്കാലിയിൽ കെട്ടി അടിക്കാനും ഉത്തരവാകണം; കേരളത്തെ സമ്പൂർണ്ണ എഞ്ചിനീയറിംഗ് പഠന പ്രവേശിത സംസ്ഥാനമെന്ന പദവിയിലേക്ക് എത്തിക്കാനുള്ള  അങ്ങയുടെ  ശ്രമത്തെ തുരങ്കം വെയ്ക്കുന്ന ഒരാളെയും വെറുതെ വിടരുത്.  
എല്ലാവരും 100 ശതമാനം മാർക്കോടെ പത്താം തരവും , പിന്നെ 100 ശതമാനം മാർക്കോടെ ഹയർ സെക്കൻണ്ടറിയും ജയിച്ച് പൂജ്യം മാർക്കോടെ എഞ്ചിനീയറിംഗ് പ്രവേശനവും നേടുന്ന കിനാശ്ശേരി സ്വപ്നം കാണുന്ന അങ്ങേയ്ക്ക് പ്രണാമം..!    

9.6.15

നാട്ടുവെളിച്ചം

"ഇന്ന് എന്‍െറ വീട്ടില്‍ അല്ലെങ്കില്‍, ഓഫിസില്‍ ഇടക്കിടെ വൈദ്യുതി നിലക്കുമ്പോള്‍ ഞാന്‍ അസ്വസ്ഥനാകുന്നു. കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തനരഹിതമാകുമ്പോള്‍ എല്ലാ പ്രവര്‍ത്തനങ്ങളും സ്തംഭിക്കുന്നു. സര്‍ക്കാറിന്‍െറ തലതൊട്ടപ്പന്മാരെ ശാപവചനങ്ങള്‍ കൊണ്ടുഴിഞ്ഞ് ആശ്വാസം കണ്ടത്തെുന്നു.
കൗതുകത്തോടെ ഞാന്‍ ചിന്തിച്ചുപോകാറുണ്ട്, ആറു ദശകങ്ങള്‍ക്കുമുമ്പ് രാത്രി സമയങ്ങളില്‍ എങ്ങനെയായിരിക്കും സമയം ചെലവഴിച്ചിരുന്നതെന്ന്. മണ്ണെണ്ണവിളക്ക് എരിഞ്ഞുതീരുമ്പോള്‍ നേരത്തേ, വളരെ നേരത്തേ അവരെല്ലാം കിടന്നുറങ്ങിയിട്ടുണ്ടാവും " - ആർക്കിടെക്റ്റ്  പത്മശ്രീ ജി.ശങ്കർ മാധ്യമം ദിനപത്രത്തിൽ എഴുതുന്ന പംക്തി 'പൊരുളുതേടി' തുടരുന്നു 'നാട്ടുവെളിച്ചം'
ഓണ്‍ലൈൻ  വായനയ്ക്ക് :  നാട്ടുവെളിച്ചം