5.8.15

നമുക്കത്യാവശ്യം എയർ ആംബുലൻസാണോ?

''കുടിക്കാൻ ശുദ്ധജലം ഇല്ലാത്തതു കാരണം വയറിളക്കം മൂലം പ്രതിവർഷം ഒരു ലക്ഷം കുഞ്ഞുങ്ങൾ  മരിക്കുന്ന രാജ്യത്ത്, സാമ്പത്തിക ഞെരുക്കം കാരണം പ്രവർത്തിക്കാത്ത ഓപ്പറേഷൻ തീയ​റ്ററുകളും ഓടാത്ത ആംബുലൻസുകളും ഉള്ള ആരോഗ്യവകുപ്പിന് പറക്കാത്ത വിമാനങ്ങളും കൂടി വേണോ എന്നാലോചിക്കേണ്ടതുണ്ട്''  -  ഡോ. എസ്.എസ് ലാലിന്റെ ശ്രദ്ധിക്കപ്പെടേണ്ട ലേഖനം  '' നമുക്കത്യാവശ്യം എയർ ആംബുലൻസാണോ? '' - കേരള കൗമുദി പത്രം (05.08.2015)
 
ഓണ്‍ലൈൻ വായനയ്ക്ക് :  http://news.keralakaumudi.com/news.php?nid=368f49936204cbcf89b20e0ec8b35503

29.6.15

മഴയുടെ ചിറകുകൾ


'പത്ത് മിനിറ്റുകള്‍ക്കുള്ളില്‍ നിറയുന്ന കൂറ്റന്‍ കോണ്‍ക്രീറ്റ് സംഭരണികള്‍ എല്ലാവര്‍ക്കും മതി. ജനപ്രതിനിധികള്‍ അവരുടെ പേരുകള്‍ വലിയ അക്ഷരങ്ങളില്‍ അതിന് മുകളില്‍ എഴുതിവെച്ച് സായുജ്യമടയുന്നു. എത്രപേരാണ് ഇതിന്‍െറ ഗുണഭോക്താക്കളെന്ന് ഞാനാലോചിക്കാറുണ്ട്. ഉത്തരം കിട്ടാറുമില്ല. ജലം അമൂല്യമാണെന്ന് പറഞ്ഞ്, എഴുതി, കൊട്ടിഘോഷിച്ച് നാമൊരുതരം ആത്മരതിയിലേക്ക് കൂപ്പുകുത്തുന്നു '  -  മഴ ചിറകുകളുടെ 'പൊരുളു തേടി' - ആർക്കിടെക്റ്റ്  പത്മശ്രീ ജി.ശങ്കർ മാധ്യമം ദിനപത്രത്തിൽ എഴുതുന്ന പംക്തി  തുടരുന്നു.

ഓണ്‍ലൈൻ വായനയ്ക്ക്  : http://www.madhyamam.com/news/360109/150629

12.6.15

കിനാശ്ശേരി സ്റ്റേറ്റ് ഓഫ് എഞ്ചിനീയറിംഗ്..!

 
പതിനായിരകണക്കിന് എഞ്ചിനീയറിംഗ് സീറ്റുകൾ ഒഴിഞ്ഞ്  കിടന്നാൽ അത് നാടിൻറെ സമ്പദ് വ്യവസ്ഥയെ തന്നെ തകർത്തേക്കുമെന്നതിനാൽ അടുത്ത വർഷം മുതൽ പ്ലസ് 2 ജയിക്കാത്തവരെയും കൂടി പ്രവേശിപ്പിക്കാൻ നിയമം കൊണ്ട് വരണം സർ. അത് പോലെ 'സംപൂജ്യർ'ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് പറയുന്ന ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ ഉടനടി മുക്കാലിയിൽ കെട്ടി അടിക്കാനും ഉത്തരവാകണം; കേരളത്തെ സമ്പൂർണ്ണ എഞ്ചിനീയറിംഗ് പഠന പ്രവേശിത സംസ്ഥാനമെന്ന പദവിയിലേക്ക് എത്തിക്കാനുള്ള  അങ്ങയുടെ  ശ്രമത്തെ തുരങ്കം വെയ്ക്കുന്ന ഒരാളെയും വെറുതെ വിടരുത്.  
എല്ലാവരും 100 ശതമാനം മാർക്കോടെ പത്താം തരവും , പിന്നെ 100 ശതമാനം മാർക്കോടെ ഹയർ സെക്കൻണ്ടറിയും ജയിച്ച് പൂജ്യം മാർക്കോടെ എഞ്ചിനീയറിംഗ് പ്രവേശനവും നേടുന്ന കിനാശ്ശേരി സ്വപ്നം കാണുന്ന അങ്ങേയ്ക്ക് പ്രണാമം..!